ആഘോഷത്തിനിടെ വെടി; ബാലന്‍ മരിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ആഘോഷവേളയിലെ വെടിയേറ്റ് ആറു വയസ്സുകാരന്‍ മരിച്ചു. അലോക് കുമാറാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഔനാഹ പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് പോലിസ് പിടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഘോഷവേളകളില്‍ വെടിവയ്ക്കുന്നത് യുപിയില്‍ അധികൃതര്‍ നിരോധിച്ചിരുന്നു. നിരോധനം ലംഘിച്ച് വെടിവയ്പ് നടത്തിയാല്‍ പ്രദേശത്തെ പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഉത്തരവ് ഇറക്കിയിരുന്നു. അനഹാ സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്ഥലത്ത് പോലിസിനെ വിന്യസിച്ചു.
Next Story

RELATED STORIES

Share it