ആക്രമിക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ സ്ട്രച്ചറിലെത്തി മൊഴിനല്‍കി



താനെ: ആക്രമണത്തില്‍ രണ്ടു കാലിനും മാരകമായി പരിക്കേറ്റ സാഹിബ് മുകിം അന്‍സാരി എന്ന യുവാവ് സ്ട്രച്ചറില്‍ കോടതിയിലെത്തി മൊഴിനല്‍കി. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ജില്ലാ ജഡ്ജി ആര്‍ എസ് പാട്ടീല്‍ മുമ്പാകെയാണ് അന്‍സാരി മൊഴിനല്‍കിയത്.  ആക്രിക്കച്ചവടക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ അന്‍സാരിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ ഓട്ടോറിക്ഷയില്‍ നിന്നും റോഡിലേക്കു വലിച്ചെറിഞ്ഞു. മാരകമായി പരിക്കേറ്റ അന്‍സാരിക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഏഴു തവണ ശസ്ത്രക്രിയ നടത്തി. തുടര്‍ന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇയാള്‍. പ്രതികളെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു. സ്ട്രച്ചറില്‍ കോടതിയില്‍ എത്തിയ അന്‍സാരിയുടെ മൊഴി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it