Flash News

ആക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ജാദവ് കൈമാറി ; അവകാശവാദവുമായി പാകിസ്താന്‍

ആക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ജാദവ് കൈമാറി ; അവകാശവാദവുമായി   പാകിസ്താന്‍
X


ഇസ്‌ലാമാബാദ്: രാജ്യത്ത് അടുത്തിടെ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് കൈമാറിയതായി പാകിസ്താന്‍. എന്നാല്‍, ജാദവ് നല്‍കിയ വിവരങ്ങള്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ വ്യക്തമാക്കിയില്ല. ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത നടപടി ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയില്‍പ്പെട്ടതാണോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.ജാദവ് ഇന്ത്യന്‍ ചാരനാണെന്നതിന് തെളിവുകള്‍ കൈവശമുണ്ടെന്ന് പാക് അറ്റോര്‍ണി ജനറല്‍ അഷ്താര്‍ ഔസാഫും പറഞ്ഞു. രാജ്യാന്തര കോടതിയില്‍ മാത്രമേ തെളിവുകള്‍ കൈമാറുകയുള്ളൂ. ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത നടപടി, പാകിസ്താന്റെ തോല്‍വിയോ ഇന്ത്യയുടെ വിജയമോ അല്ല. കേസില്‍ പാകിസ്താന്റെ വിജയം സുനിശ്ചിതമാണെന്നും ഔസാഫ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇത് രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഈമാസം 18നാണ്  ജാദവിനെതിരേ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തത്. ഇന്ത്യന്‍ നാവികസേനാ മുന്‍ ഓഫിസറായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനു ബലൂചിസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നാണു പാകിസ്താന്‍ അറിയിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ 'റോ'യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം. എന്നാല്‍, 2003ല്‍ നാവികസേനയില്‍നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം ചെയ്തുവരുകയായിരുന്നുവെന്നും അദ്ദേഹത്തെ ഇറാനില്‍നിന്നു തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it