ആകര്‍ഷകമായ തൊഴില്‍ദായകനുള്ള പുരസ്കാരം ഗൂഗഌന്
BY Sumeera SMR29 April 2016 3:29 AM GMT
Sumeera SMR29 April 2016 3:29 AM GMT
കോഴിക്കോട്: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ദായകനുള്ള റാന്‍സ്റ്റാഡ് അവാര്‍ഡ് ഇത്തവണയും ഗൂഗ്ള്‍ ഇന്ത്യക്ക്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് പുരസ്കാരം ഗൂഗഌനു ലഭിക്കുന്നത്. മെഴ്സഡസ് ബെന്‍സാണ് രണ്ടാം സ്ഥാനത്ത്. ഡെല്‍ ഇന്ത്യ(ഐടി), സാംസങ് ഇന്ത്യ(കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്), ആമസോണ്‍ ഇന്ത്യ(ഇ-കൊമേഴ്സ്) എന്നീ കമ്പനികള്‍ വിവിധ മേഖലകളിലെ ഏറ്റവും ആകര്‍ഷകരായ തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടി.
ലോകത്തെ 25 രാജ്യങ്ങളിലെ രണ്ടുലക്ഷത്തിലധികം പേരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തി ല്‍ കണ്ടെത്തിയ വിവരങ്ങളെ ആശ്രയിച്ചാണ് സമ്മാനാര്‍ഹരെ തിരഞ്ഞെടുത്തതെന്ന് റാ ന്സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. മൂര്‍ത്തി കെ ഉപ്പലുരി അറിയിച്ചു. സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് ഇന്ത്യന്‍ ജോലിക്കാരന് ജോലിക്കുള്ള കമ്പനി തിരഞ്ഞെടുക്കുന്നതില്‍ പ്രഥമ മാനദണ്ഡമായി കണക്കാക്കുന്നത് നല്ല ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയുമാണ്. സര്‍വേയി ല്‍ പങ്കെടുത്ത 48 ശതമാനത്തിന്റെയും മുന്‍ഗണന ഇതാണ്.
ദീര്‍ഘകാല തൊഴില്‍ സുരക്ഷിതത്വം (46 ശതമാനം), കമ്പനിയുടെ സാമ്പത്തികാരോഗ്യം(43 ശതമാനം), സന്തോഷകരമായ തൊഴില്‍ അന്തരീക്ഷം(40 ശതമാനം), ജോലി- ജീവിത സന്തുലനം(38 ശതമാനം) എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. എന്നാല്‍, 2015നെ അപേക്ഷിച്ച് ശമ്പളത്തിനുള്ള സ്ഥാനത്തില്‍ ആറു ശതമാനം കുറവു സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന മേഖല ഐടി ആന്റ് കമ്യൂണിക്കേഷനാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ഈ മേഖലയില്‍ പണിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 70 ശതമാനമാണ്. രണ്ടാം സ്ഥാനം ഓട്ടോമൊബൈല്‍സ് മേഖലയ്ക്കാണ്- 66 ശതമാനം. മൂന്നാം സ്ഥാനത്ത് എഫ്എംസിജി, റീട്ടെയില്‍, ഇ-കൊമോഴ്സ് എന്നീ മേഖലയാണ്- 64 ശതമാനം.
ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍നിന്നുള്ള ജോലിക്കാരുടെ ഇടയിലാണ് റാന്‍സ്റ്റാഡ് അവാര്‍ഡ് സര്‍വേ നടത്തിയത്. എച്ച്ആര്‍, സ്റ്റാഫ് അംഗങ്ങള്‍, വിദഗ്ധര്‍ എന്നിവരെ ഒഴിവാക്കിയാണ് സര്‍വേ നടത്തിയത്. നൂറ്റമ്പതിലധികം വലിയ കമ്പനികളെ സര്‍വേക്കായി തിരഞ്ഞെടുത്തിരുന്നു.
ലോകത്തെ 25 രാജ്യങ്ങളിലെ രണ്ടുലക്ഷത്തിലധികം പേരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തി ല്‍ കണ്ടെത്തിയ വിവരങ്ങളെ ആശ്രയിച്ചാണ് സമ്മാനാര്‍ഹരെ തിരഞ്ഞെടുത്തതെന്ന് റാ ന്സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. മൂര്‍ത്തി കെ ഉപ്പലുരി അറിയിച്ചു. സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് ഇന്ത്യന്‍ ജോലിക്കാരന് ജോലിക്കുള്ള കമ്പനി തിരഞ്ഞെടുക്കുന്നതില്‍ പ്രഥമ മാനദണ്ഡമായി കണക്കാക്കുന്നത് നല്ല ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയുമാണ്. സര്‍വേയി ല്‍ പങ്കെടുത്ത 48 ശതമാനത്തിന്റെയും മുന്‍ഗണന ഇതാണ്.
ദീര്‍ഘകാല തൊഴില്‍ സുരക്ഷിതത്വം (46 ശതമാനം), കമ്പനിയുടെ സാമ്പത്തികാരോഗ്യം(43 ശതമാനം), സന്തോഷകരമായ തൊഴില്‍ അന്തരീക്ഷം(40 ശതമാനം), ജോലി- ജീവിത സന്തുലനം(38 ശതമാനം) എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. എന്നാല്‍, 2015നെ അപേക്ഷിച്ച് ശമ്പളത്തിനുള്ള സ്ഥാനത്തില്‍ ആറു ശതമാനം കുറവു സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന മേഖല ഐടി ആന്റ് കമ്യൂണിക്കേഷനാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ഈ മേഖലയില്‍ പണിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 70 ശതമാനമാണ്. രണ്ടാം സ്ഥാനം ഓട്ടോമൊബൈല്‍സ് മേഖലയ്ക്കാണ്- 66 ശതമാനം. മൂന്നാം സ്ഥാനത്ത് എഫ്എംസിജി, റീട്ടെയില്‍, ഇ-കൊമോഴ്സ് എന്നീ മേഖലയാണ്- 64 ശതമാനം.
ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍നിന്നുള്ള ജോലിക്കാരുടെ ഇടയിലാണ് റാന്‍സ്റ്റാഡ് അവാര്‍ഡ് സര്‍വേ നടത്തിയത്. എച്ച്ആര്‍, സ്റ്റാഫ് അംഗങ്ങള്‍, വിദഗ്ധര്‍ എന്നിവരെ ഒഴിവാക്കിയാണ് സര്‍വേ നടത്തിയത്. നൂറ്റമ്പതിലധികം വലിയ കമ്പനികളെ സര്‍വേക്കായി തിരഞ്ഞെടുത്തിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT