ആംബുലന്‍സ് അനുവദിച്ചില്ല; സമയത്തിന് ചികില്‍സ കിട്ടാതെ നാലു വയസ്സുകാരിക്ക് മരണം
BY sruthi srt2 March 2018 4:00 AM GMT
X
sruthi srt2 March 2018 4:00 AM GMT
ഭോപാല്‍: ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ കൃത്യസമയത്ത് ചികില്‍സ ലഭിക്കാതെ നാലു വയസ്സുകാരി മരിച്ചു. ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ കടുത്ത പനിയുള്ള നാലു വയസ്സുകാരി ജീജയെ കുത്തിവച്ച ഗ്ലൂക്കോസോടു കൂടി 300 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ കൊണ്ടുപോയത്. മധ്യപ്രദേശിലെ രത്ലാമില് നന്ദ്ലേത്താ ഗ്രാമത്തിലാണ് സംഭവം.
മകളുടെ ജീവന് നിലനിര്‍ത്തണമെന്ന് മാത്രമായിരുന്നു അച്ഛന് ഘനശ്യാമും അമ്മ ദീനാഭായിയും ചിന്തിച്ചത്. അതിനാലാണ് കുഞ്ഞിനെയും വാരിയെടുത്ത് ബൈക്കില്‍ ആശുപത്രിയിലേക്കു പോയത്. എന്നാല്‍, അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ജീജയുടെ മരണം സ്ഥിരീകരിക്കുകയാണു ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിബാധിതയായിരുന്നു ജീജ. പനി കടുത്തതിനെ തുടര്‍ന്ന് അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ഏഴു കിലോമീറ്റര്‍ അകലെയുള്ള സൈലാനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, നില ഗുരുതരമായതിനാല്‍ കുട്ടിക്ക് ഡ്രിപ് നല്കി ഉടന്‍ തന്നെ ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ഇതിന് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഉടന്‍ തന്നെ കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുഹൃത്താണ് ബൈക്ക് ഓടിച്ചത്. ഘനശ്യാമിന്റെ മടിയിലായിരുന്നു കുഞ്ഞ്. ഡ്രിപ്പിട്ട കുപ്പിയുമായി അമ്മ പിറകില്‍ ഇരുന്നുകൊണ്ടാണ് 30 കിലോമീറ്റര്‍ ഇവര്‍ ബൈക്കില്‍ സഞ്ചരിച്ചത്.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് രത്ലം കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് കഴിഞ്ഞ മൂന്ന് മാസമായി തകരാറിലായതാണ് കാരണമെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഗ്രാമീണമേഖലകളില്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
മകളുടെ ജീവന് നിലനിര്‍ത്തണമെന്ന് മാത്രമായിരുന്നു അച്ഛന് ഘനശ്യാമും അമ്മ ദീനാഭായിയും ചിന്തിച്ചത്. അതിനാലാണ് കുഞ്ഞിനെയും വാരിയെടുത്ത് ബൈക്കില്‍ ആശുപത്രിയിലേക്കു പോയത്. എന്നാല്‍, അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ജീജയുടെ മരണം സ്ഥിരീകരിക്കുകയാണു ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിബാധിതയായിരുന്നു ജീജ. പനി കടുത്തതിനെ തുടര്‍ന്ന് അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ഏഴു കിലോമീറ്റര്‍ അകലെയുള്ള സൈലാനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, നില ഗുരുതരമായതിനാല്‍ കുട്ടിക്ക് ഡ്രിപ് നല്കി ഉടന്‍ തന്നെ ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ഇതിന് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഉടന്‍ തന്നെ കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുഹൃത്താണ് ബൈക്ക് ഓടിച്ചത്. ഘനശ്യാമിന്റെ മടിയിലായിരുന്നു കുഞ്ഞ്. ഡ്രിപ്പിട്ട കുപ്പിയുമായി അമ്മ പിറകില്‍ ഇരുന്നുകൊണ്ടാണ് 30 കിലോമീറ്റര്‍ ഇവര്‍ ബൈക്കില്‍ സഞ്ചരിച്ചത്.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് രത്ലം കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് കഴിഞ്ഞ മൂന്ന് മാസമായി തകരാറിലായതാണ് കാരണമെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഗ്രാമീണമേഖലകളില്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT