അസാധു നോട്ടുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍

ചാവക്കാട്: ഒന്നര കോടിയുടെ അസാധു നോട്ടുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ ചാവക്കാട് പോലിസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച രണ്ടു കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് മങ്കര പറളി നാരാപറമ്പില്‍ ഹബീബ് (58), വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷനടുത്ത് പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്‍ (40), കോയമ്പത്തൂര്‍ പോതന്നൂ ര്‍ താജുദ്ദീന്‍ (37), കോയമ്പത്തൂ ര്‍ കരുമ്പുകടൈ പള്ളി സ്ട്രീറ്റില്‍ ഫിറോസ് ഖാന്‍ (33), കോയമ്പത്തൂര്‍ കരുമ്പുകടൈ ആസാദ് നഗറില്‍ മുഹമ്മദ് റിഷാദ് (29) എന്നിവരെയാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫിസര്‍ കെ ജി സുരേഷിന്റെ നേതൃത്വത്തി ല്‍ പോലിസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 6ന് വടക്കേ ബൈപാസില്‍ നടത്തിയ വാഹന പരിശോധയിലാണ് സംഘം പിടിയിലായത്. തമിഴ്‌നാട്, കേരള രജിസ്‌ട്രേഷനുകളിലുള്ള കാറുകളില്‍ സഞ്ചരിച്ചിരുന്ന സംഘം 500, 1000 രൂപയുടെ നോട്ടുകള്‍ ഒരു കാറിലാ—ണ് സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരിലുള്ള ഒരാളാണ് പണം നല്‍കിയതെന്ന് താജുദ്ദീന്‍ പോലിസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. താജുദ്ദീന് കോയമ്പത്തൂരില്‍ വസ്ത്രവ്യാപാരമാണ്. അതേസമയം, താജുദ്ദീന്റെ തന്നെയാണ് പണമെന്നാണ് പോലിസ് സംശയിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.
Next Story

RELATED STORIES

Share it