അസമില്‍ വീണ്ടും വെള്ളപ്പൊക്കം; 78,000 പേര് ദുരിതക്കയത്തില്‍
BY fousiya sidheek3 Oct 2017 5:24 AM GMT
fousiya sidheek3 Oct 2017 5:24 AM GMT
ഗുവാഹത്തി: അസമില്‍ കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും വെള്ളപ്പൊക്കം. അഞ്ചു ജില്ലകളിലായി 78,000ലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. ലഖിംപുര്‍, ദക്ഷിണ സല്‍മാര, ഗോല്‍പാര, ഹോജായി, കര്‍ബി, ആങ്ലോങ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. അസമിലെയും സമീപ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെയും കനത്ത മഴയാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. പ്രളയബാധിത ജില്ലകളില്‍ 18 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായും 9000ല്‍ അധികം ആളുകള്‍ ഇവിടെ അഭയം തേടിയതായും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഒറ്റപ്പെട്ടുപോയ ആളുകള്‍ക്കു ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുകൊടുക്കാനും മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 16000ഓളം പക്ഷിമൃഗാദികളെയും പ്രളയം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഗോല്പാരയില് മാത്രം 41,000ലധികം പേര് പ്രളയക്കെടുതിയില്‍പ്പെട്ടു. ഗോല്‍ഘാട്ടിനു സമീപം നുമാലിഗറില്‍ ധന്‍സിരി നദി കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. ദുരിതബാധിത ജില്ലകളിലെ ഭരണകൂടവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണമെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT