അസമില്‍ പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഗുവാഹത്തി: അസം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അടക്കം 125 അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎല്‍എ രന്‍ജിത് ദാസ് എതിരില്ലാതെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രോടേം സ്പീക്കര്‍ ഫനിഭൂസന്‍ ചൗധരിയാണു പുതിയ സാമാജികര്‍ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
മെയ് 28ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചൗധരി പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അന്ന് ഗവര്‍ണര്‍ പി ബി ആചാര്യയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട രന്‍ജിത് ദാസ് സോള്‍ ഭോഗ് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അംഗങ്ങളും പിന്തുണച്ചു.
ഇന്നലെ തുടങ്ങിയ നിയമസഭയുടെ മൂന്നു ദിവസത്തെ സമ്മേളനത്തെ ഇന്നു ഗവര്‍ണര്‍ അഭിസംബോധന ചെയ്യും. ഡെപ്യൂട്ടി സ്പീക്കറെയും ഇന്നു തിരഞ്ഞെടുക്കും. അസം നിയമസഭയില്‍ 126 അംഗങ്ങളാണുള്ളത്.
Next Story

RELATED STORIES

Share it