അസമില്‍ ആദ്യഘട്ട പ്രചാരണം തീര്‍ന്നു; വോട്ടെടുപ്പ് നാളെ

ഗുവാഹത്തി: അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ശനിയാഴ്ച അവസാനിച്ചു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ആകെയുള്ള 126 നിയമസഭാ മണ്ഡലങ്ങളില്‍ 65 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപി നേതൃത്വത്തിലുള്ള മുന്നണിയും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മല്‍സരം. ബിജെപി മുന്നണിയുടെ പ്രചാരണത്തിനായി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സംസ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസ്സിനുവേണ്ടി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തി.
പശ്ചിമബംഗാളിലെ 18 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ഈ മണ്ഡലങ്ങള്‍. ആദ്യഘട്ട വോട്ടെടുപ്പ് രണ്ട് ദിവസങ്ങളിലായിട്ടാണ് നടക്കുന്നത്. നാളെയും 11നും നടക്കുന്ന വോട്ടെടുപ്പോടെ ഒന്നാംഘട്ടം പൂര്‍ത്തിയാവും. ആറ് ഘട്ടങ്ങളിലാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it