Flash News

അസം സ്വദേശിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച കൊന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

അസം സ്വദേശിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച കൊന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
X
[caption id="attachment_78232" align="alignnone" width="600"]malaya അസം സ്വദേശി കൈലാസ് ജ്യോതി ബെഹ്‌റ[/caption]

കോട്ടയം: മോഷ്ടാവെന്ന് സംശയിച്ച് അസം സ്വദേശിയെ ആള്‍ക്കൂട്ടം പൊരിവെയിലത്ത് കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലിസ് ഒരാളെ അറസ്റ്റ് ചെയ്തു. കുറിച്ചി ചിറവമുട്ടം വീരാളശേരില്‍ വര്‍ഗീസ്(70) ആണ് അറസ്റ്റിലായത്. സമീപവാസികളായ മൂന്നുപേരെ കൂടി ചിങ്ങവനം പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് അസം സ്വദേശിയായ കൈലാസ് ജ്യോതി ബെഹ്‌റയെ(30) പെരുമാറ്റത്തില്‍ സംശയം ആരോപിച്ചാണ് നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങളിലെ രക്തസ്രാവമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേ  തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന വര്‍ഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇയാളുടെ ശരീരത്തില്‍ അന്‍പതിലേറെ ചതവുകളും പാടുകളുമുളളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. തലച്ചോറിലും ശരീരത്തിലുമുളള രക്തക്കുഴലുകള്‍ മര്‍ദ്ദനത്തില്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം ജ്യോതി ബെഹ്‌റയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

ഒരു മണിക്കൂറോളം പൊരിവെയിലത്ത് കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.  ഇയാള്‍ 36 മണിക്കൂറുകളായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.   അസമിലെ ദിബ്രുഗഡുവില്‍ നിന്ന് കേരളത്തിലെത്തിയ ദിവസം തന്നെ ഇയാള്‍ കൊല്ലപ്പെടുന്നത്.  ബുധനാഴ്ച ഉച്ചയ്ക്ക് 12നും ഒന്നിനുമിടയിലാണ് കുറിച്ചി മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിനു സമീപത്തായി ജനക്കൂട്ടം കാടത്തമായി പെരുമാറി ഇയാളെ ക്രൂരമായി മര്‍ദിച്ചതും തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടതും.
Next Story

RELATED STORIES

Share it