malappuram local

അസം സ്വദേശിയുടെ കൊലപാതകം: പ്രതികളെ റിമാന്‍ഡ് ചെയ്തു

കൊണ്ടോട്ടി: അസം സ്വദേശിയെ കൊന്ന് ചെങ്കല്ല് ക്വാറിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത രണ്ട് പേരെയും പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തു.
ആക്കോട് ഗ്രാനൈറ്റില്‍ ജോലി ചെയ്തിരുന്ന ആസ്സാം സ്വദേശി ഐനൂര്‍ റഹ്മാന്‍(26) കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിഹാബുദ്ധീന്‍(33), ആസ്സാം സ്വദേശി ജാലിബര്‍ ഹഖ്(39)എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. കേസില്‍ ഷിഹാബിന്റെ സുഹൃത്തും ഒരു ആസം സ്വദേശിയും പിടിയിലാവാനുണ്ട്. 2010 ഫെബ്രുവരി രണ്ടിന് ആസ്സാം സ്വദേശിയായ ഐനൂര്‍ റഹ്മാനെ കൊന്ന് ചെങ്കല്‍ ക്വാറിയില്‍ മണ്ണിട്ട് മൂടിയെന്നാണ് കേസ്. അറസ്റ്റിലായ ശിഹാബുദ്ദീന്റെ ബന്ധുവീടുമായി ഐനൂര്‍ റഹ്മാന്‍ അടുത്ത ബന്ധം സ്ഥാപിച്ചതിനെച്ചൊല്ലിയുണ്ടായ വൈര്യഗ്യമാണ് കൊലയ്ക്ക് കാരണം. 2009ല്‍ ജോലി അന്വേഷിച്ച് കേരളത്തിലെത്തിയതായിരുന്നു ഐനൂര്‍ റഹ്മാനും പ്രതിയായി ജാലിബര്‍ ഹഖും ഇനി പിടിക്കപ്പെടാനുളള പ്രതിയും. ചെങ്കല്‍ ക്വോറിയില്‍ ജോലി ചെയ്തിരുന്ന ഐനുല്‍ റഹ്മാന്‍ നാട്ടില്‍ ഭാര്യയും കുട്ടികളുമുള്ളയാളായിരുന്നു.
Next Story

RELATED STORIES

Share it