Sports

അവസാന മിനിറ്റുകളിലെ സമ്മര്‍ദ്ദം തിരിച്ചടിയായെന്ന് സാന്റോസ്

സെയ്ന്റ എറ്റിനെ: അവസാന മിനിറ്റുകളില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതാണ് യൂറോ കപ്പില്‍ ഐസ്‌ലന്‍ഡിനെതിരേ പോര്‍ച്ചുഗലിന് ജയം നിഷേധിച്ചതെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ചൂണ്ടിക്കാട്ടി. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ 1-1ന്റെ സമനില വഴങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മികച്ച രീതിയിലാണ് ഞങ്ങള്‍ മല്‍സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ ഭൂരിഭാഗം സമയത്തും പന്ത് ഞങ്ങളുടെ കൈവശമായിരുന്നു. നിരവധി ഷോട്ടും ടീം ഗോളിലേക്ക് പരീക്ഷിച്ചു. നിര്‍ഭാഗ്യവശാല്‍ അതില്‍ ഒന്നു മാത്രമേ ഗോളായുള്ളൂ''- കോച്ച് വിലയിരുത്തി.
ജയത്തിനുവേണ്ടി അവസാന മിനിറ്റുകളില്‍ റിക്കാര്‍ഡോ ക്വറെസ്മ, റെനറ്റോ സാഞ്ചസ്, എഡെ ര്‍ എന്നിവരെ കോച്ച് കളത്തിലിറക്കിയെങ്കി ലും ഗോള്‍ മാത്രം പിറന്നില്ല.
''ലഭിച്ച അവസരങ്ങളില്‍ പകുതിയെങ്കിലും മുതലാക്കിയിരുന്നെങ്കില്‍ വ ന്‍ മാര്‍ജിനില്‍ ഞങ്ങള്‍ വിജയിക്കുമായിരുന്നു. ഗോള്‍ നേടാന്‍ കഴിയാതിരുന്നതിന് സ്വയം പഴിക്കാനേ സാധിക്കുകയുള്ളൂ. അവസാന 10 മിനിറ്റില്‍ ടീം ഏറെ സമ്മര്‍ദ്ദത്തോടെയാണ് കളിച്ചത്. ക്ഷമയോടെ കളിച്ചിരുന്നെങ്കില്‍ ഗോള്‍ നേടി ജയിക്കാമായിരുന്നു''- സാന്റോസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it