അവസാന പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

കേപ്ടൗണ്‍: അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി ക്രിക്കറ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ ജയം. അവസാന ഓവറില്‍ ക്രിസ് മോറിസ് (17*) നടത്തിയ തകര്‍പ്പന്‍ ബാറ്റിങാണ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നു വിക്കറ്റ് ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 134 റണ്‍സെടുത്തു. ജോസ് ബട്ട്‌ലറാണ് (32*) ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഇംറാന്‍ താഹിര്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് ആതിഥേയര്‍ ലക്ഷ്യം കാണുകയായിരുന്നു. അവസാന ഓവറില്‍ 15 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. അവസാന ഓവറെറിഞ്ഞ റിസെ ടോപ്‌ലേയെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയ മോറിസ് മൂ ന്നാം പന്തില്‍ സിക്‌സറും പറത്തി. അവസാന രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക മോറിസിന്റെ മികച്ച ഇന്നിങ്‌സിലൂടെ ലക്ഷ്യം മറികടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it