അവയവങ്ങള്‍ എടുത്തുമാറ്റിയത് അന്വേഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശിയായ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കാര്‍ ബന്ധുക്കളുടെ സമ്മതമില്ലാതെ എടുത്തുമാറ്റിയെന്ന പരാതിയെപ്പറ്റി അന്വേഷണം നടത്തുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
സംഭവം അന്വേഷിക്കണമെന്നും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവര്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് പളനിസ്വാമി ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട് മെഡിക്കല്‍ ആന്റ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറാണ് അന്വേഷണം നടത്തുന്നത്. പരിക്കേറ്റ മറ്റള്ളവര്‍ക്ക് ഏറ്റവും നല്ല ചികില്‍സ ലഭ്യമാക്കുമെന്നും പളനിസ്വാമി പറഞ്ഞു.
Next Story

RELATED STORIES

Share it