അവയവങ്ങള്‍ക്ക് അണുബാധ ; ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു
BY fousiya sidheek5 Jun 2017 7:04 AM GMT
fousiya sidheek5 Jun 2017 7:04 AM GMT
ആര്‍പ്പൂക്കര: അവയവങ്ങള്‍ക്ക് അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ഒരേസമയം ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ആറു രോഗികളില്‍ അഞ്ചുപേര്‍ക്കാണ് ഹൃദയവും ശ്വാസകോശവും ഒരേസമയം വച്ചുപിടിപ്പിക്കാന്‍ ശ്രമം നടത്തിയത്. റാന്നി സ്വദേശി ജയകുമാര്‍ (47), അമ്പലപ്പുഴ സ്വദേശി വേണു (51), കരുനാഗപ്പള്ളി സ്വദേശി ശ്രീലത (47), കോന്നി സ്വദേശി ഷൈലജ (47), ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ (46), പെരുമ്പാവൂര്‍ സ്വദേശി ഹരികുമാര്‍ (24) എന്നിവര്‍ക്കാണ് അവയവമാറ്റം നിശ്ചയിച്ചിരുന്നത്. ഇതിനായി ഞായറാഴ്ച രാവിലെ ആറിന് ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ പെരുമ്പാവൂര്‍ സ്വദേശി ഹരികുമാറിന് വൃക്ക സംബന്ധമായ ചികില്സയായിരുന്നു വേണ്ടിയിരുന്നത്. ഇതിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായി. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച വരന്തരപ്പള്ളി പള്ളിക്കുന്ന് തെക്കേക്കര കോരത്ത് വീട്ടില്‍ വര്‍ഗീസ്-ബെന്നി ദമ്പതികളുടെ മകന് ഗ്ലാഡ്വി(14)ന്റെ അവയവങ്ങളാണ് പല രോഗികള്‍ക്കായി ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ ശ്വാസകോശത്തിനും ഹൃദയത്തിനും അണുബാധയുണ്ടായതിനാല്‍ ഇവയെടുക്കാനായില്ല. അതുകൊണ്ടു തന്നെ ഒരേസമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച് ചരിത്രത്തില്‍ ഇടംപിടിക്കാനുള്ള കോട്ടയം മെഡിക്കല്‍ കോളജിന്റെ പരിശ്രമം താല്‍ക്കാലികമായി പരാജയപ്പെടുകയാണുണ്ടായത്.ആറു മാസമായി ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്താനായി പൂര്‍ണ സജ്ജരായി കാത്തിരിക്കുകയായിരുന്നു ജീവനക്കാരും ഡോക്ടര്‍മാരും. അപൂര്‍വമായ അവയവമാറ്റം നടത്തുന്നതിനുള്ള പരിശീലനും അംഗീകാരവും മെഡിക്കല്‍ കോളജിന് ലഭിച്ചിട്ടുമുണ്ട്.
Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT