അലിമുദ്ദീന്റെ സഹോദരി കൊല്ലപ്പെട്ടു; ഗോ സംരക്ഷകര്‍ക്കെതിരേ സാക്ഷിപറയാനായില്ല
BY shadina sdna13 Oct 2017 10:02 AM GMT
X
shadina sdna13 Oct 2017 10:02 AM GMT
ജാര്‍ഖണ്ഡ്: ബീഫ് കടത്തി എന്നാരോപിച്ച് ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയുടെ സഹോദരിയും കേസിലെ ഏക സാക്ഷിയുടെ ഭാര്യയുമായ ജുലേഖ കൊല്ലപ്പെട്ടു. കോടതി കേസ് പരിഗണിക്കുന്ന ദിവസം സാക്ഷി പറയാനെത്തിയ ജലീലിനൊപ്പം വന്നതായിരുന്നു ഇവര്‍. ജലീല്‍ അന്‍സാരി തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ കോടതിയില്‍ നിന്നും അലീമുദ്ദീന്റെ മകന് ഷഹ്സാദ് അന്‍സാരിയുടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി ജുലേഖ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജുലേഖ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഷഹ്സാദിന് പരിക്കുകളുണ്ട്. ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29നാണ് ബീഫ് കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്.
Next Story
RELATED STORIES
ജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT