Flash News

അലിമുദ്ദീന്റെ സഹോദരി കൊല്ലപ്പെട്ടു; ഗോ സംരക്ഷകര്‍ക്കെതിരേ സാക്ഷിപറയാനായില്ല

അലിമുദ്ദീന്റെ സഹോദരി കൊല്ലപ്പെട്ടു; ഗോ സംരക്ഷകര്‍ക്കെതിരേ സാക്ഷിപറയാനായില്ല
X

ജാര്‍ഖണ്ഡ്: ബീഫ് കടത്തി എന്നാരോപിച്ച് ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയുടെ സഹോദരിയും കേസിലെ ഏക സാക്ഷിയുടെ ഭാര്യയുമായ ജുലേഖ കൊല്ലപ്പെട്ടു. കോടതി കേസ് പരിഗണിക്കുന്ന ദിവസം സാക്ഷി പറയാനെത്തിയ ജലീലിനൊപ്പം വന്നതായിരുന്നു ഇവര്‍. ജലീല്‍ അന്‍സാരി തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ കോടതിയില്‍ നിന്നും അലീമുദ്ദീന്റെ മകന്‍ ഷഹ്‌സാദ് അന്‍സാരിയുടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി ജുലേഖ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജുലേഖ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഷഹ്‌സാദിന് പരിക്കുകളുണ്ട്. ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29നാണ് ബീഫ് കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it