അര്‍ജന്റീനയെ തകര്‍ത്ത ബെര്ഗ്കാംപിന്റെ അദ്ഭുത ഗോള്‍
BY kasim kzm5 July 2018 3:27 AM GMT
kasim kzm5 July 2018 3:27 AM GMT
1998 ജൂലൈ 4ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും ഹോളണ്ടും ഓരോ ഗോള്‍ വീതം നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോഴായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. മൂന്നേമൂന്നു ടച്ചുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ ലോകോത്തര ഗോളിന്. ഹോളണ്ട് ക്യാപ്റ്റന്‍ ഫ്രാങ്ക് ഡെ ബോയറിന്റേതായിരുന്നു അസിസ്റ്റ്.
ഫ്രാങ്ക് ഡെ ബോയര്‍ 60 അടിയോളം പിറകില്‍ നിന്നു നല്കിയ മനോഹരമായ ഏരിയല്‍ പാസ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു ലോകോത്തര ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രണത്തിലാക്കിയ ബെര്‍ഗ്കാംപ് മുന്നില്‍ നിന്ന അയാളെയെ കബളിപ്പിച്ചു വെട്ടിത്തിരിഞ്ഞു ഷോട്ടെടുത്തു. പന്ത് ഗോള്‍കീപ്പര്‍ കാര്‍ലോസ് റോയെ മറികടന്ന് വലയിലേക്ക്. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അര്‍ജന്റീനന്‍ ആരാധകരുടെ ഹൃദയം കീറിമുറിച്ചായിരുന്നു ബെര്ഗ്കാംപിന്റെ ആ ഗോള്‍ പിറന്നത്.
ഹോളണ്ടിന്റെ ഓറഞ്ച് കുപ്പായത്തില്‍ ബെര്ഗ്കാംപിന്റെ 36ാം ഗോളായിരുന്നു ഇത്. പക്ഷേ, സെമിയില്‍ പെനല്‍റ്റിയിലൂടെ ബ്രസീലിനു മുന്നില്‍ ഹോളണ്ടിന് അടിതെറ്റി. ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത സിദാന്റെ ഉജ്ജ്വല പ്രകടനത്തിലൂടെ ഫ്രാന്‍സ് കിരീടമണിയുകയും ചെയ്തു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT