Flash News

അരുണാചല്‍പ്രദേശിലെ രാഷ്ട്രപതി ഭരണം; രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി

അരുണാചല്‍പ്രദേശിലെ രാഷ്ട്രപതി ഭരണം; രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി
X
supremcourt

ന്യൂഡല്‍ഹി:അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ  നടപടിയില്‍ രണ്ടുദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു. നേരത്തെ വാദം കേട്ട കോടതി അരുണാചല്‍ പ്രദേശ് ഗവര്‍ണ്ണര്‍ ജെപി രാജ്‌ഖോവയോട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ റിപ്പോര്‍ട്ട് 15 മിനിറ്റിനുള്ളില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം രാഷ്ട്രപതി ഭരണം നടപ്പാക്കിയത്.


2015 ഡിസംബറിലാണ് അരുണാചല്‍ പ്രദേശില്‍ ഭരണം പ്രതിസന്ധിയിലായത്. 60 അംഗ നിയമസഭയിലെ 47 കോണ്‍ഗ്രസ് അംഗങ്ങളില്‍ 21 പേര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബിജെപിക്ക് 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു സ്വതന്ത്ര അംഗങ്ങളും കോണ്‍ഗ്രസ്സിലെ ഡെപ്യൂട്ടി സ്പീക്കറും അടക്കം കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതോടെ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടമായി. ഇവര്‍ യോഗം ചേര്‍ന്ന് സ്പീക്കറെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിക്കെതിരേ അവിശ്വാസപ്രമേയം പാസാക്കുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസ് വിമതനായ കാലിഖോ പുലിനയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
എന്നാല്‍, മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് സിങ് നിയമസഭ ചേരാന്‍ നിര്‍ദേശം നല്‍കിയതെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ ഹൈക്കോടതി നിയമസഭാ നടപടികള്‍ റദ്ദാക്കുകയായിരുന്നു. രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് നബാം തുകി രാഷ്ട്രപതിക്ക് കത്തെഴുതുകയും ചെയ്തു.
Next Story

RELATED STORIES

Share it