Flash News

അയോധ്യാവിഷയമുയര്‍ത്തി ആര്‍.എസ്.എസ് രഥയാത്ര 13ന്

അയോധ്യാവിഷയമുയര്‍ത്തി ആര്‍.എസ്.എസ് രഥയാത്ര 13ന്
X

ന്യൂഡല്‍ഹി: അയോധ്യാവിഷയമുയര്‍ത്തി വീണ്ടുമൊരു രഥയാത്ര നടത്താന്‍ ആര്‍.എസ്.എസ്.
അയോധ്യയില്‍ നിന്നും തമിഴ്‌നാട്ടിലെ രാമേശ്വരം വരെ നീളുന്ന ആര്‍.എസ്.എസ് രഥയാത്രയ്ക്ക് ഈ മാസം 13ന് തുടക്കമാവും.
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അയോധ്യാവിഷയം ചര്‍ച്ചയാക്കിയെടുത്ത് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രഥയാത്ര സംഘടിപ്പിക്കുന്നത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഫൈസാബാദിലെ വിഎച്ച്പി ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഫഌഗ് ഓഫ് ചെയ്യും. മാര്‍ച്ച് 11ന് കേരളത്തിലൂടെ കടന്നുപോകുന്ന രഥം മാര്‍ച്ച് 23ന് രാമേശ്വരത്ത് സമാപിക്കും. 41 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയോടനുബന്ധിച്ച് 43 പൊതുയോഗങ്ങള്‍ നടക്കും.
പള്ളി നിലനിന്ന സ്ഥാനത്ത് താല്‍ക്കാലിക ക്ഷേത്രത്തിന് പകരം സ്ഥിരം ക്ഷേത്രം നിര്‍മിക്കുക, ഞായറാഴ്ചയ്ക്കു പകരം വ്യാഴാഴ്ച വാരാന്ത്യ അവധിയായി പ്രഖ്യാപിക്കുക, ഒരു ദിവസം ലോക ഹിന്ദുദിനമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘപരിവാര്‍ ഉന്നയിക്കുന്നത്.  കേരളം ആസ്ഥാനമായ ശ്രീ രാംദാസ് മിഷന്‍ യൂനിവേഴ്‌സല്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
അതേസമയം, യാത്ര കടന്നു പോകുന്ന റൂട്ടില്‍ തടസ്സങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രായം യാത്രകടന്നുപോവുന്ന ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ക്കും കത്തയച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാമുന്‍കരുതല്‍ എടുക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ യാത്രയുടെ റൂട്ട് വിശദമാക്കുന്ന മാപ്പും നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പൊതുസമ്മേളനത്തോടെ മാനന്തവാടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ , പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, പുനലൂര്‍ വഴിയാണ് മധുരയില്‍ എത്തുക. യാത്ര 23ന് രാമേശ്വരത്ത് എത്തും. എന്നാല്‍, തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയലാണ് സമാപനസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ ഏഴു പൊതുപരിപാടികളും കേരളത്തില്‍ പത്തു പൊതുയോഗവും തമിഴ്‌നാട്ടില്‍ മൂന്നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it