അയോധ്യയില്‍ രാമക്ഷേത്രം: ഡിസംബര്‍ 6നു മുമ്പ് നിയമം പാസാക്കണമെന്ന് വിഎച്ച്പി
BY kasim kzm6 Oct 2018 3:43 AM GMT
kasim kzm6 Oct 2018 3:43 AM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6നു മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമം പാസാക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സന്യാസിമാരുടെ യോഗം മുന്നറിയിപ്പ് നല്കി.
പാര്‍ലമെന്റിന്റെ വരുന്ന ശൈത്യകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരണം. നിയമം പാസാക്കാനായില്ലെങ്കില്‍ മുത്വലാഖ് നിരോധിച്ച മാതൃകയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. 2019ല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം പണിയാനുള്ള തടസ്സങ്ങള്‍ നീക്കിയിരിക്കണമെന്നും അല്ലെങ്കില്‍ ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് യോഗം പ്രമേയം പാസാക്കി.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് വിശ്വഹിന്ദു പരിഷത്ത് ഉന്നതാധികാര സമിതിയിലെ 15 സന്യാസിമാര്‍ ശ്രീരാമജന്മഭൂമി ന്യാസ് ചെയര്മാന് മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് രാഷ്ട്രപതിയാട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനവും കൈമാറി.
അമ്പതിലധികം സന്യാസിമാരാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. രാമക്ഷേത്രം നിര്‍മിക്കാന്‍ കോടതിവിധി കാത്തിരിക്കേണ്ടതില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓര്‍ഡിനന്‍സ് പാസാക്കാന്‍ തയ്യാറല്ലെങ്കില്‍ രാമക്ഷേത്രം തങ്ങള്‍ പണിയുമെന്ന് യോഗത്തിനു ശേഷം ബിജെപി നേതാവ് കൂടിയായ ഡോ. രാംവിലാസ് വേദാന്തി പറഞ്ഞു. സര്‍ക്കാര്‍ രാമക്ഷേത്രം പണിയുന്നതിന് അന്തിമ തിയ്യതി പ്രഖ്യാപിക്കണമെന്ന് യോഗത്തിലെ പ്രമേയം ആവശ്യപ്പെട്ടു. അതിനു തയ്യാറല്ലെങ്കില്‍ മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭവും ലഹളയും മാത്രമാണ് പിന്നെ മുന്നിലുള്ള വഴി.
2019നു മുമ്പ് രാമക്ഷേത്രം പണിതില്ലെങ്കില്‍ അത് ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് ഓള് ഇന്ത്യാ സന്യാസ സമിതി ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു. രാമജന്മഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയില്‍ പോലും കൊണ്ടുവരുന്നില്ല. 1989ലെ പാലംപൂര്‍ പ്രമേയം ബിജെപി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിലായി 30,000 സന്യാസിമാരെ പങ്കെടുപ്പിച്ച് അലഹബാദ് കുംഭ സംഘടിപ്പിക്കുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്പി എക്സിക്യൂട്ടീവ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ വരുന്ന ശൈത്യകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരണം. നിയമം പാസാക്കാനായില്ലെങ്കില്‍ മുത്വലാഖ് നിരോധിച്ച മാതൃകയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. 2019ല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം പണിയാനുള്ള തടസ്സങ്ങള്‍ നീക്കിയിരിക്കണമെന്നും അല്ലെങ്കില്‍ ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് യോഗം പ്രമേയം പാസാക്കി.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് വിശ്വഹിന്ദു പരിഷത്ത് ഉന്നതാധികാര സമിതിയിലെ 15 സന്യാസിമാര്‍ ശ്രീരാമജന്മഭൂമി ന്യാസ് ചെയര്മാന് മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് രാഷ്ട്രപതിയാട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനവും കൈമാറി.
അമ്പതിലധികം സന്യാസിമാരാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. രാമക്ഷേത്രം നിര്‍മിക്കാന്‍ കോടതിവിധി കാത്തിരിക്കേണ്ടതില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓര്‍ഡിനന്‍സ് പാസാക്കാന്‍ തയ്യാറല്ലെങ്കില്‍ രാമക്ഷേത്രം തങ്ങള്‍ പണിയുമെന്ന് യോഗത്തിനു ശേഷം ബിജെപി നേതാവ് കൂടിയായ ഡോ. രാംവിലാസ് വേദാന്തി പറഞ്ഞു. സര്‍ക്കാര്‍ രാമക്ഷേത്രം പണിയുന്നതിന് അന്തിമ തിയ്യതി പ്രഖ്യാപിക്കണമെന്ന് യോഗത്തിലെ പ്രമേയം ആവശ്യപ്പെട്ടു. അതിനു തയ്യാറല്ലെങ്കില്‍ മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭവും ലഹളയും മാത്രമാണ് പിന്നെ മുന്നിലുള്ള വഴി.
2019നു മുമ്പ് രാമക്ഷേത്രം പണിതില്ലെങ്കില്‍ അത് ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് ഓള് ഇന്ത്യാ സന്യാസ സമിതി ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു. രാമജന്മഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയില്‍ പോലും കൊണ്ടുവരുന്നില്ല. 1989ലെ പാലംപൂര്‍ പ്രമേയം ബിജെപി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിലായി 30,000 സന്യാസിമാരെ പങ്കെടുപ്പിച്ച് അലഹബാദ് കുംഭ സംഘടിപ്പിക്കുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്പി എക്സിക്യൂട്ടീവ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT