അമ്മയും മക്കളും കിണറ്റില്‍ മുങ്ങി മരിച്ച നിലയില്‍

വണ്ടിത്താവളം (പാലക്കാട്): കാണാതായ തമിഴ്‌നാട് സ്വദേശിയായ അമ്മയേയും രണ്ട് പെണ്‍മക്കളേയും വീടിന് സമീപത്തെ കിണറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഈറോഡ് പെരുന്തുറ വിജയമംഗലം കാളിയംപുതൂര്‍ കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ കവിത(29), മക്കളായ കാവ്യ(9), റിധന്യ(7) എന്നിവരെയാണ് ഞായറാഴ്ച രാത്രി മീനാക്ഷിപുരം മൂലത്തറയില്‍ കണ്ണപ്പ കൗണ്ടറിന്റെ തെങ്ങിന്‍തോപ്പിലെ കിണറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 7ഓടെയാണ് അമ്മയെയും രണ്ടു പെണ്‍മക്കളേയും കാണാതായത്. തുടര്‍ന്ന് മീനാക്ഷിപുരം പോലിസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം നടത്തവേ ഇവര്‍ താമസിച്ച തോപ്പിലെ കിണറ്റില്‍ നിന്ന് 22ന് രാത്രി ഒമ്പതോടെ ഒരു കുട്ടിയുടെ മൃതശരീരം കണ്ടെത്തിയിരുന്നു. പിന്നീട് കിണര്‍ വറ്റിച്ച് നടത്തിയ തിരച്ചിലില്‍ മറ്റു രണ്ടുപേരുടെയും മൃതശരീരം കണ്ടെത്തി.
ഒമ്പത് വര്‍ഷമായി ഈ തോപ്പില്‍ ചെത്ത് തൊഴിലെടുക്കുന്ന കൃഷ്ണമൂര്‍ത്തിയോടൊപ്പമാണ് ഭാര്യ കവിത താമസിച്ചു വന്നിരുന്നത്. രണ്ടു പെണ്‍മക്കളും കൃഷ്ണമൂര്‍ത്തിയുടെ അമ്മയുടെ കൂടെ ഈറോഡ് ആണ് താമസിച്ച് പഠിച്ചിരുന്നത്. സ്‌കൂള്‍ വേനലവധിയായതിനാല്‍ രണ്ടാഴ്ച മുമ്പാണ് മീനാക്ഷിപുരത്ത് എത്തിയത്. പാലക്കാട് ഡിവൈഎസ്പി എം കെ സുല്‍ഫിക്കര്‍, ചിറ്റൂര്‍ സിഐ കെ എം ബിജു, മീനാക്ഷിപുരം എസ്—ഐ ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍്ട്ടം നടത്തി മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Next Story

RELATED STORIES

Share it