kozhikode local

അനിശ്ചിതകാല പണിമുടക്ക് പൂര്‍ണം

കോഴിക്കോട്: തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ എന്‍എഫ്പിഇ-എഫ്എന്‍പിഒ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്്ഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ മുതല്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ജില്ലകളില്‍ പൂര്‍ണം.
തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടര ലക്ഷത്തിലധികം വരുന്ന ഗ്രാമീണ ഡാക്ക് സേവക് (ജിഡിഎസ്)ജീവനക്കാരുടെ ശമ്പള കമ്മിഷന്‍ (കമലേഷ് ചന്ദ്ര കമ്മറ്റി) റിപോര്‍ട്ട്  നടപ്പാക്കുന്നതിന് വേണ്ടിയാണ് തപാല്‍ ആര്‍എംഎസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
രണ്ട് വര്‍ഷത്തോളമായി കമ്മിഷന്‍ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും ധനകാര്യ വകുപ്പിന്റെ അംഗീകരിച്ചിട്ടും ശുപാര്‍ശകള്‍ നടപ്പാക്കുന്നത് നീട്ടിക്കൊണ്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോഴിക്കോട്, സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ ഹെഡ് പോസ്റ്റേ ഓഫിസുകളും അവയ്ക്ക് കീഴിലുള്ള മുഴുവന്‍ സബ് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും അടഞ്ഞു കിടന്നു. പണി മുടക്കിയ ജീവനക്കാര്‍ കോഴിക്കോട് കല്‍പറ്റ നഗരങ്ങളില്‍ പ്രകടനവും ഹെഡ് പോസ്റ്റോ ഫിസുകള്‍ക്കു മുമ്പില്‍ ധര്‍ണയും നടത്തി.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ ബിഎസ്എന്‍എല്‍, എംപ്ലോയീസ് യൂനിയന്‍ അഖിലേന്ത്യാ സെക്രട്ടറി എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍എഫ്പിഇ-എഫ്എന്‍പിഒ നേതാക്കളായ പി രമ, ടി സുരേഷ്‌കുമാര്‍, ജി ജമുന, എം രവീന്ദ്രന്‍, വി എസ് സുരേന്ദ്രന്‍, വിജയന്‍ കണ്ണങ്കര, ആര്‍ ജൈനേന്ദ്രകുമാര്‍, കെ വിനോദ് സംസാരിച്ചു. നഗരത്തില്‍ നടന്ന പ്രകടനത്തിനും ധര്‍ണക്കും സി കെ പ്രഭാകരന്‍, പി കെ ജിനേഷ്, പി രാധാകൃഷ്ണന്‍, സി കെ ഷിജീഷ്‌കുമാര്‍, സി ഹൈദരാലി, ടി എം ശ്രീജ, കെ ബബിത, എം സുരേഷ്‌കുമാര്‍, പി കെ ബിജു, കെ രാജീവ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it