thrissur local

അതിര്‍ത്തി തര്‍ക്കം; ഗൃഹനാഥനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍



തൃപ്രയാര്‍: തൃത്തല്ലൂര്‍ മൊളുബസാറില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ ഗൃഹനാഥനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ വാടാനപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. മൊളുബസാര്‍ സ്വദേശി പണിക്കവീട്ടില്‍ ഹാഷിമാണ് അറസ്റ്റിലായത്. ഇയാളുടെ അയല്‍വാസിയും പിതൃസഹോദരനുമായ പണിക്കവീട്ടില്‍ ഷംസുദ്ദീന്‍, മകന്‍ റിയാസ് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ ഹാഷിമും പിതൃസഹോദരന്‍ ഷംസുദ്ദീനും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ മുന്‍പ് വാടാനപ്പള്ളി പോലിസ് പ്രശ്‌നം രമ്യതയിലാക്കാന്‍ ശ്രമവും നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഹാഷിം പിതൃസഹോദരന്റെ വീടിന് മുന്‍പിലെത്തി അസഭ്യം പറഞ്ഞു. ബഹളംകേട്ട് പുറത്തിറങ്ങിയ ഷംസുദ്ദീനെ ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഷംസുദ്ദീന്റെ കൈപ്പത്തിക്ക് സാരമായി പരിക്കേറ്റു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ റിയാസിനും പരിക്കേറ്റു. ഇരുവരെയും ഉടന്‍തന്നെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് വാടാനപ്പള്ളി എസ്‌ഐ ഡി ശ്രീജിത്തും സംഘവും ഹാഷിമിനെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച വാളും പോലിസ് കണ്ടെടുത്തു.
Next Story

RELATED STORIES

Share it