Flash News

അഡ്വാനിയുടെ വിചാരണയ്ക്കു പിന്നില്‍ മോദിയുടെ കുബുദ്ധിയെന്ന് ലാലു

അഡ്വാനിയുടെ വിചാരണയ്ക്കു പിന്നില്‍ മോദിയുടെ കുബുദ്ധിയെന്ന് ലാലു
X




പട്‌ന: ബാബരി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളെ വിചാരണചെയ്യാന്‍ സുപ്രിംകോടതി അനുമതി നല്‍കിയത് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് എല്‍ കെ അഡ്വാനിയുടെ പേര് നീക്കംചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയാസൂത്രണത്തിന്റെ ഫലമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.സിബിഐ മോദിയുടെ സ്വാധീനവലയത്തിലാണ്. അഡ്വാനിയെയും മറ്റും വിചാരണ ചെയ്യാന്‍ സുപ്രിംകോടതിയില്‍ അനുമതി നേടിയത് സിബിഐയാണ്. സര്‍ക്കാരിന്റെ ആഗ്രഹമാണ് സിബിഐ നിര്‍വഹിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് അഡ്വാനിയുടെ പേര് പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാനുള്ള മോദിയുടെ രാഷ്ട്രീയ കുബുദ്ധിയാണിത്.ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിച്ച സുപ്രിംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് ഗാന്ധിജിയുടെ പ്രതിമയില്‍ ഹാരമണിയിക്കുമ്പോള്‍ മറുവശത്ത് അദ്ദേഹത്തിന്റെ കൊലയാളി നാഥൂറാം ഗോഡ്‌സെയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ലാലു കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it