അഡ്വാനിയുടെ വിചാരണയ്ക്കു പിന്നില്‍ മോദിയുടെ കുബുദ്ധിയെന്ന് ലാലു
BY fousiya sidheek20 April 2017 3:35 AM GMT
X
fousiya sidheek20 April 2017 3:35 AM GMT
പട്ന: ബാബരി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളെ വിചാരണചെയ്യാന്‍ സുപ്രിംകോടതി അനുമതി നല്‍കിയത് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് എല്‍ കെ അഡ്വാനിയുടെ പേര് നീക്കംചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയാസൂത്രണത്തിന്റെ ഫലമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.സിബിഐ മോദിയുടെ സ്വാധീനവലയത്തിലാണ്. അഡ്വാനിയെയും മറ്റും വിചാരണ ചെയ്യാന്‍ സുപ്രിംകോടതിയില്‍ അനുമതി നേടിയത് സിബിഐയാണ്. സര്‍ക്കാരിന്റെ ആഗ്രഹമാണ് സിബിഐ നിര്‍വഹിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് അഡ്വാനിയുടെ പേര് പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാനുള്ള മോദിയുടെ രാഷ്ട്രീയ കുബുദ്ധിയാണിത്.ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിച്ച സുപ്രിംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് ഗാന്ധിജിയുടെ പ്രതിമയില്‍ ഹാരമണിയിക്കുമ്പോള്‍ മറുവശത്ത് അദ്ദേഹത്തിന്റെ കൊലയാളി നാഥൂറാം ഗോഡ്സെയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ലാലു കുറ്റപ്പെടുത്തി.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT