'അഡ്വക്കറ്റ് ജനറലിന്റെ ജോലി മന്ത്രിമാരുടെ താല്പര്യം സംരക്ഷിക്കലല്ല'
BY fousiya sidheek28 Oct 2017 3:11 AM GMT
fousiya sidheek28 Oct 2017 3:11 AM GMT
കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റക്കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ തന്നെ ഹാജരാവുമെന്നും അഡ്വക്കറ്റ് ജനറലിന്റെ ജോലി മന്ത്രിമാരുടെ താല്പര്യം സംരക്ഷിക്കലല്ലെന്നും അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്. അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി എജിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ താല്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്്. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവാന്‍ ചുമതലപ്പെടുത്തിയത് സ്റ്റേറ്റ് അറ്റോര്‍ണിയെയാണ്. അദ്ദേഹം തുടരും. അദ്ദേഹത്തെ മാറ്റാന്‍ ആവശ്യപ്പെട്ട് റവന്യൂ മന്ത്രിയുടെ കത്ത് ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി എജി പറഞ്ഞു. രഞ്ജിത് തമ്പാനുമായി സംസാരിച്ചു. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ല. മറ്റെല്ലാം മാധ്യമങ്ങള്‍ നിറംകൊടുക്കുന്ന പ്രചാരണങ്ങളാണെന്നും എജി പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT