അടിമാലി-കുമളി ദേശീയ പാതയ്ക്ക് 64 കോടി കൂടി അനുവദിച്ചു
BY fousiya sidheek17 May 2017 6:35 AM GMT
fousiya sidheek17 May 2017 6:35 AM GMT
തൊടുപുഴ: അടിമാലി - കുമളി ദേശീയപാത 185ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 64 കോടിരൂപ കൂടി കേന്ദ്രത്തില്‍ നിന്നും അനുവദിച്ചതായി അഡ്വ. ജോയ്സ്ജോര്‍ജ് എംപി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവും ഭരണാനുമതിയും കേന്ദ്ര ദേശീയപാതാ വിഭാഗം പുറത്തിറക്കി. 2017 - 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 64 കോടി രൂപയുടെ കേന്ദ്രാനുമതിയായത്. കീരിത്തോടു മുതല്‍ നാരക്കാനം ഡബിള്‍കട്ടിംഗ് വരെയുള്ള ഭാഗം നവീകരിച്ച് ബിഎംബിസി ടാറിംഗ് പൂര്‍ത്തിയാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയ്ക്കു കുറുകെ പുതിയ ദേശീയപാതയായി പ്രഖ്യാപിച്ച അടിമാലി - കുമളി ദേശീയ പാതയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിരൂപ അനുവദിച്ചിരുന്നു. അടിമാലി മുതല്‍ കീരിത്തോടു വരെയും കുമളിയില്‍ നിന്ന് ആനവിലാസം - വള്ളക്കടവ് - വെള്ളയാംകുടി - കാല്‍വരിമൗണ്ട് - ഡബിള്‍കട്ടിംഗ് വരെയുള്ള ഭാഗം നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. 2016 ഡിസംബറില്‍ നിശ്ചിതസമയത്തു തന്നെനിര്മ്മാണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് 64 കോടി രൂപ കൂടി ലഭിച്ചത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT