malappuram local

അടച്ചിട്ട വീട്ടിലെ കവര്‍ച്ച; അന്വേഷണം ഊര്‍ജിതം

നിലമ്പൂര്‍: നിലമ്പൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. നിലമ്പൂര്‍ സിഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ചയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം തെക്കേതില്‍ ആശ ജയരാജിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 32,570 രൂപയും മോഷണം പോയി. തെളിവെടുപ്പിന്റെ ഭാഗമായി മലപ്പുറത്ത് നിന്നെത്തിയെ പോലിസ് നായ സമീപത്ത് പുതുതായി നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞെത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇവരെ ചുറ്റിപറ്റിയുള്ള അന്വേഷണവും നടക്കുന്നുണ്ട്. വീട്ടില്‍നിന്നു പാതി കാലിയായ മദ്യകുപ്പിയും പോലിസിന് ലഭിച്ചു.
നിലമ്പൂര്‍ ടൗണില്‍ തന്നെ നാല് ബാറുകളും കൂടാതെ സര്‍ക്കാറിന്റെ മദ്യഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കേന്ദ്രീകരിച്ചും നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടക്കുന്നുണ്ട്. സമാന കവര്‍ച്ചാക്കേസില്‍ മുമ്പ് പ്രതികളായവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരില്‍ നിന്നുള്ള ശാസ്ത്രീയ തെളിവുകളും പോലിസ് പരിശോധിച്ച് വരികയാണ്.
Next Story

RELATED STORIES

Share it