Flash News

അഞ്ചുമാസം പഴക്കമുള്ള മൃതദേഹം ചിതലരിച്ച നിലയില്‍



തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം അടച്ചിട്ട വീട്ടില്‍ അഞ്ചുമാസം പഴക്കമുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. 70കാരനായ വീട്ടുടമ രാധാകൃഷ്ണന്റെ മൃതദേഹമാണു ചിതലരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെന്റല്‍ കോളജിലെ നഴ്‌സിങ് ഓഫിസറായി വിരമിച്ച രാധാകൃഷ്ണന്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിയില്‍ നിന്നു വിരമിച്ച ശേഷം അയല്‍വാസികളുമായോ, ബന്ധുക്കളുമായോ വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ മരണവിവരം ആരും അറിഞ്ഞില്ല. കാസര്‍കോട്ടുള്ള മകള്‍ ഇന്നലെ വീട്ടിലെത്തിയപ്പോള്‍ രാധാകൃഷ്ണനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലിസെത്തി കാടുകയറിയ നിലയിലുണ്ടായിരുന്ന വീട് തുറന്നു പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്താനായത്. ഹൃദയാഘാതമോ, മറ്റ് അസുഖങ്ങളോ ആയിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ നിഗമനം. വീട്ടില്‍ നിന്ന് ഏപ്രില്‍ മാസത്തിലെ പത്രം കണ്ടെത്തി. കലണ്ടറും ഏപ്രിലിലേതായിരുന്നു. അതിനാല്‍ മരണം നടന്നത് ഇതേ മാസത്തിലാണെന്നാണു കരുതുന്നതെന്ന് പോലിസ് അധികൃതര്‍ അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it