അജ്ഞാതര്‍ ബന്ദികളാക്കിയ ബാങ്ക് ജീവനക്കാരെ വിട്ടയച്ചു

അഗര്‍ത്തല: ത്രിപുരയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ നാല് ജീവനക്കാര്‍ തിരിച്ചെ ത്തി. ഗോമതി ജില്ലയില്‍ നിന്നാണ് അജ്ഞാതര്‍ ഇവരെ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടുപോയത്. കോവായി ജില്ലയിലെ മാണിക് ബസാറിനടുത്ത് അജ്ഞാതര്‍ നാലു പേരെയും മോചിപ്പിക്കുകയായിരുന്നുവെന്ന് എഎസ്പി നബദീപ് ജാമതീയ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയാന്‍ പിന്നീട് അവരെ ചോദ്യം ചെയ്യുമെന്നും പോലിസ് പറഞ്ഞു. ബാങ്ക് മാനേജര്‍ തന്‍മോയി ഭട്ടാചാര്യ (30), അസിസ്റ്റന്റ് മാനേജര്‍ സുജിത് ഭേയി (28), ജീവനക്കാരായ രക്തീം ഭോമിക് (31), സുബ്രതാ ദബ്ബാരമ (32) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. തായിഡു ബാങ്ക് ബ്രാഞ്ചിലെ ജീവനക്കാരാണ് നാലുപേരും. ജോലിക്ക് ശേഷം വീട്ടിലേക്കു തിരിച്ചുപോവുമ്പോഴായിരുന്നു നാലു പേരെയും തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തുന്നതിനായി പോലിസും സുരക്ഷാസേനയും അന്വേഷണം നടത്തിയിരുന്നു. ബന്ദികളാക്കിയവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുന്നത് തടയുന്നതിനായി ബിഎസ്എഫ് ജാഗ്രത പാലിച്ചിരുന്നു.
Next Story

RELATED STORIES

Share it