palakkad local

അച്ഛന് കുഞ്ഞുകരങ്ങളാല്‍ യാത്രാമൊഴി; ദുഃഖം അടക്കാനാവാതെ ആയിരങ്ങള്‍

മണ്ണാര്‍ക്കാട്: ലഫ്റ്റനന്റ് കേണ ല്‍ നിരഞ്ജന് മകള്‍ വിസ്മയയുടെ കുഞ്ഞുകരങ്ങളാല്‍ യാത്രമൊഴിയേകിയപ്പോള്‍ സങ്കടം അടക്കാനാവാതെ ആയിരങ്ങളുടെ— കണ്ണുകള്‍ നിറഞ്ഞൊഴുകി. എളമ്പുളശ്ശേരി കെഎയുപി സ്‌കൂളില്‍ ഇന്നലെ രാവിലെ മുത ല്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സൈനികര്‍ക്കും ജില്ലാകലക്ടറും ആഭ്യന്തരമന്ത്രിയുമുള്‍പ്പടെയുള്ളവര്‍ എത്തിഅന്തിമോപചാരം അര്‍പ്പിച്ചു.
മകള്‍ വിസ്മയയുടെ കുരുന്നുകരങ്ങള്‍ അവസാനയാത്രമൊഴി നല്‍കുമ്പോള്‍ കൂടി നിന്നവര്‍ മനസ്സില്‍ സല്യൂട്ട് ചെയ്യുകയായിരുന്നു. പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെയാണ് നിരഞ്ജന്റെ ഭാര്യ ഡോ.രാധികയും രണ്ടു വയസ്സുകാരി വിസ്മയയും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. അമ്മയും മകളും ചേതനയറ്റ നിരഞ്ജന്റെ ശരീരത്തി ന് സമീപം എത്തിയതോടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വര്‍ എഴുന്നേറ്റു നിന്നു. രാധികയും മകളും ഒരു മിനുട്ടില്‍ കൂടുതല്‍ മൃതദേഹത്തിനു സമീപം നിലയുറപ്പിച്ചു.
അച്ഛന്റെ ചേതനയറ്റ മൃതദേഹത്തിലേക്ക് കുഞ്ഞു വിസ്മയയുടെ ഇമ ചിമ്മാതെയുള്ള നോട്ടം കൂടിനിന്നവരുടെ കണ്ണുകളെ നനച്ചു. രാധികയും മകളും ഇരിപ്പടത്തില്‍ വന്നിരുന്ന ശേഷമാണ് എല്ലാവരും ഇരുന്നത്.
Next Story

RELATED STORIES

Share it