Flash News

അച്ചുദേവിന് യാത്രാമൊഴി



കോഴിക്കോട്: ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന് നാടിന്റെ യാത്രാമൊഴി. ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരുമടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. 43 വിങ് എയര്‍ഫോഴ്‌സ് സുലൂറിലെ ഭടന്‍മാര്‍ സംസ്‌കാരത്തിന് മുമ്പ് അന്ത്യാഭിവാദ്യം ചെയ്തു. പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ തറവാട്ടുവളപ്പില്‍  അടക്കംചെയ്തു.  പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ നിന്നാണ് ഭൗതികശരീരം കോഴിക്കോട്ടെത്തിച്ചത്. പിതാവ് സഹദേവനും അമ്മ ജയശ്രീയും തോരാത്ത കണ്ണീരുമായി ഏകമകന്റെ അന്ത്യയാത്രാ ചടങ്ങുകളില്‍ പങ്കെടുത്തു.മെയ് 23നാണ് അസമില്‍ പരിശീലനപ്പറക്കലിനിടെ സുഖോയ് വിമാനം തകര്‍ന്ന് അച്ചുദേവും ചണ്ഡീഗഡ് സ്വദേശിയായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേശ് പങ്കജും  മരണപ്പെട്ടത്. മൃതദേഹത്തില്‍ തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ എം കെ മുനീര്‍, പ്രദീപ്കുമാര്‍, പി ടി എ റഹീം, വി കെ സി മമ്മദ്‌കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ ജോസ് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it