അഗസ്ത വെസ്റ്റ്ലാന്റ്: അടുത്ത ആഴ്ച വാദം കേള്‍ക്കും; സോണിയക്കും മന്മോഹനുമെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കും
BY Sumeera SMR29 April 2016 4:15 AM GMT
Sumeera SMR29 April 2016 4:15 AM GMT
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രാലയവും ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാ ന്റും തമ്മില്‍ നടന്ന ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവര്‍ക്കെതിരായ ഒരു പൊതുതാല്പര്യ ഹരജി സുപ്രിംകോടതി സ്വീകരിച്ചു.
കേസില്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അടുത്ത ആഴ്ച വാദം കേള്‍ക്കും. ഹരജി പ്രധാനപ്പെട്ടതാണെന്നും എത്രയും പെട്ടെന്നു പരിഗണിക്കണമെന്നും പരാതിക്കാരന് എം എല്‍ ശര്‍മ കോടതിയോടു പറഞ്ഞു.
സോണിയ, മന്മോഹന് തുടങ്ങിയവര്‍ക്കെതിരേ സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണു പരാതിക്കാരന്റെ ആവശ്യം.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്റില് നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങിക്കുന്ന ഒരു കരാറുമായി ബന്ധപ്പെട്ട് അന്നത്തെ വ്യോമസേനാ മേധാവി എസ്പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളും കോഴ കൈപ്പറ്റിയെന്ന് ഒരു ഇറ്റാലിയന്‍ കോടതി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കൈയെഴുത്തുരേഖയില് സോണിയയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ആര്‍ക്കെങ്കിലും എതിരേ തെളിവായി ഉപയോഗിക്കാ ന് മാത്രം ശക്തമല്ല പ്രസ്തുത രേഖകളെന്ന് ഇറ്റാലിയന്‍ കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അടുത്ത ആഴ്ച വാദം കേള്‍ക്കും. ഹരജി പ്രധാനപ്പെട്ടതാണെന്നും എത്രയും പെട്ടെന്നു പരിഗണിക്കണമെന്നും പരാതിക്കാരന് എം എല്‍ ശര്‍മ കോടതിയോടു പറഞ്ഞു.
സോണിയ, മന്മോഹന് തുടങ്ങിയവര്‍ക്കെതിരേ സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണു പരാതിക്കാരന്റെ ആവശ്യം.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്റില് നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങിക്കുന്ന ഒരു കരാറുമായി ബന്ധപ്പെട്ട് അന്നത്തെ വ്യോമസേനാ മേധാവി എസ്പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളും കോഴ കൈപ്പറ്റിയെന്ന് ഒരു ഇറ്റാലിയന്‍ കോടതി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കൈയെഴുത്തുരേഖയില് സോണിയയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ആര്‍ക്കെങ്കിലും എതിരേ തെളിവായി ഉപയോഗിക്കാ ന് മാത്രം ശക്തമല്ല പ്രസ്തുത രേഖകളെന്ന് ഇറ്റാലിയന്‍ കോടതി വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT