Flash News

അക്രമാസക്തരായ ഹിന്ദുത്വരില്‍ നിന്ന് മുസ് ലിം യുവാവിനെ രക്ഷിച്ച പോലിസുകാരന് വധഭീഷണി

അക്രമാസക്തരായ ഹിന്ദുത്വരില്‍ നിന്ന് മുസ് ലിം യുവാവിനെ രക്ഷിച്ച പോലിസുകാരന് വധഭീഷണി
X


റാഞ്ചി: അക്രമാസക്തരായ ഹിന്ദുത്വ സംഘത്തില്‍ നിന്നു മുസ്‌ലിം യുവാവിനെ സാഹസികമായി രക്ഷിച്ച സിഖ് പോലിസുകാരനാണ് വധഭീഷണി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്ത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജാര്‍ഖണ്ഡിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ധീപ് സിങാണ് ധീരമായ ഇടപെടലിന്റെ പേരില്‍ വധഭീഷണി നേരിടുന്നത്. മെയ് 22ന് ഉത്തരാഖണ്ഡിലെ രാംനഗറില്‍ നിന്ന് 15 കി.മീ. അകലെയുള്ള ഗിരിജ ക്ഷേത്രത്തിന് സമീപമാണ് സംഭവപരമ്പരകളുടെ തുടക്കം . ഒരു ഹിന്ദു യുവതിക്കൊപ്പം എത്തിയ മുസ്‌ലിം യുവാവിന് നേരെ ഇവിടെ ആക്രമണമുണ്ടാവുകയായിരുന്നു.  ഇരുവരും രണ്ട് മതത്തില്‍ നിന്നുള്ളവരാണെന്ന് അറിഞ്ഞതോടെ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൂട്ടമായി വന്ന് അക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലിസ് സംഘം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഗഗന്‍സിങ് മുസ്‌ലിം യുവാവിനെ കെട്ടിപ്പിടിച്ച് ജനക്കൂട്ടത്തില്‍ നിന്നു മറ തീര്‍ത്ത് രക്ഷിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെയും പെണ്‍കുട്ടിയെയും സ്‌റ്റേഷനിലെത്തിച്ച പോലിസ് ഇരുവരെയും രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.വീഡിയോ ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ അക്രമിസംഘത്തിലെ അഞ്ചു പേര്‍ക്കെതിരേ  കേസെടുത്തതായി പോലിസ് അറിയിച്ചിരുന്നു. അതേസമയം, ഗഗന്‍സിങിന്റെ ധീരതയെ മുന്‍നിര്‍ത്തി 2,500 രൂപയുടെ പാരിതോഷികം പോലിസ് ഡിപാര്‍ട്ട്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തന്റെ ധീരമായ നടപടിയുട പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശംസിക്കപ്പെട്ടു ഗഗന്‍സിങ്. എന്നാല്‍ ഇതിനിടയിലും അക്രമികളെ ന്യായീകരിച്ച്്് ബിജെപി നേതാക്കള്‍ രംഗത്തു വന്നു.
ക്ഷേത്രങ്ങളിലേക്ക് ഹിന്ദു യുവതികളെ കൊണ്ടുവരുന്നത് തെറ്റാണെന്ന് പ്രസ്താവനയുമായി ബിജെപി എം എല്‍ എ രാകേഷ് നൈന്വാള്‍ രംഗത്തുവന്നിരുന്നു. ഹൈന്ദവസമുദായത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്താനാണ് ഇത്തരം ശ്രമങ്ങളെന്ന് മറ്റൊരു ബിജെപി എംഎല്‍എയായ  രാജ് കുമാര്‍ തുക്രാള്‍ പ്രസ്താവിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഗഗന്‍ദീപ് സിങിന് നേര്‍ക്ക് വധഭീഷണി ഉയര്‍ന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it