അംലയ്ക്ക് ഡബിള്‍; രണ്ടാം ടെസ്റ്റ് സമനിലയിലേക്ക്
BY Sumeera SMR6 Jan 2016 3:10 AM GMT
Sumeera SMR6 Jan 2016 3:10 AM GMT
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ ആറിന് 629ന് മറുപടിയായി ആതിഥേയരായ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിന് 627 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു.
ഒരു ഇടവേളയ്ക്കു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ ഹാഷിം അംലയുടെ (201) തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ തിരിച്ചടിക്കാന്‍ സഹായിച്ചത്. 477 പന്തില്‍ 27 ബൗണ്ടറിയുള്‍പ്പെടുന്നതാണ് അംലയുടെ ഇന്നിങ്സ്.
അംലയ്ക്കു പുറമേ തെംബ ബാവുമാ (102*), എബി ഡിവില്ലിയേഴ്സ് (88), ഫഫ് ഡുപ്ലെസിസ് (86), ക്രിസ് മോറിസ് (69) എന്നിവരും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തി. 148 പന്തില്‍ 16 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബാവുമായുടെ ഇന്നിങ്സ്.
രണ്ട് റണ്‍സിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാലാംദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സ് നേടിയിട്ടുണ്ട്. അവസാന ദിനമായ ഇന്ന് അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കളി സമനിലയില്‍ കലാശിക്കും.
ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡും സ്റ്റീവന്‍ ഫിന്നും രണ്ടു വിക്കറ്റ് വീതവും ജെയിംസ് ആന്‍ഡേഴ്സനും ബെന്‍ സ്റ്റോക്സും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.
216 പന്തില്‍ 11 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡുപ്ലെസിസിന്റെ ഇന്നിങ്സെങ്കില്‍ അരങ്ങേറ്റ ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ മോറിസ് 111 പന്തില്‍ 10 ബൗണ്ടറികള്‍ അടിച്ചു.
ഒരു ഇടവേളയ്ക്കു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ ഹാഷിം അംലയുടെ (201) തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ തിരിച്ചടിക്കാന്‍ സഹായിച്ചത്. 477 പന്തില്‍ 27 ബൗണ്ടറിയുള്‍പ്പെടുന്നതാണ് അംലയുടെ ഇന്നിങ്സ്.
അംലയ്ക്കു പുറമേ തെംബ ബാവുമാ (102*), എബി ഡിവില്ലിയേഴ്സ് (88), ഫഫ് ഡുപ്ലെസിസ് (86), ക്രിസ് മോറിസ് (69) എന്നിവരും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തി. 148 പന്തില്‍ 16 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബാവുമായുടെ ഇന്നിങ്സ്.
രണ്ട് റണ്‍സിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാലാംദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സ് നേടിയിട്ടുണ്ട്. അവസാന ദിനമായ ഇന്ന് അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കളി സമനിലയില്‍ കലാശിക്കും.
ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡും സ്റ്റീവന്‍ ഫിന്നും രണ്ടു വിക്കറ്റ് വീതവും ജെയിംസ് ആന്‍ഡേഴ്സനും ബെന്‍ സ്റ്റോക്സും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.
216 പന്തില്‍ 11 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡുപ്ലെസിസിന്റെ ഇന്നിങ്സെങ്കില്‍ അരങ്ങേറ്റ ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ മോറിസ് 111 പന്തില്‍ 10 ബൗണ്ടറികള്‍ അടിച്ചു.
Next Story
RELATED STORIES
ബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTകുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക|റമദാന് വിചാരം എപ്പിസോഡ്...
27 March 2024 6:02 AM GMTജെഎൻയുവിനെ നയിക്കാൻ ദലിത് വിദ്യാർഥി
25 March 2024 5:16 PM GMTറമദാന് പാപങ്ങള്‍ കരിച്ചുകളയുന്ന മാസം|റമദാന് വിചാരം എപ്പിസോഡ് 15
25 March 2024 5:14 PM GMTപാപവും പാപമോചനവും|റമദാന് വിചാരം എപ്പിസോഡ് 14
25 March 2024 5:12 PM GMTഗുജറാത്ത് ഇരകള്‍ക്കുള്ള ലീഗ് ക്യാംപും അസമിലെ എന്‍ആര്‍സിയും|
25 March 2024 5:05 PM GMT