അംഗപരിമിതര്‍ക്കും ഹജ്ജിന് അപേക്ഷിക്കാം: വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി
BY Jesla JSL6 Jan 2018 3:16 PM GMT
X
Jesla JSL6 Jan 2018 3:16 PM GMT
ന്യൂഡല്‍ഹി: അംഗപരിമിതര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിക്കാന്‍ ഉണ്ടായിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹജ്ജ് മാര്‍ഗനിര്‍ദേശത്തില്‍ ശാരീരികവും മാനസികവുമായ പരിമിതികളുള്ളവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ ദേശീയവേദിയായ എന്‍പിആര്‍ഡി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ നേരില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രാലയം തീരുമാനമെടുത്തത്.
ശാരീരിക-മാനസിക പ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് ഹജ്ജിന് അപേക്ഷിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശം കഴിഞ്ഞ 60 വര്‍ഷമായി തുടരുന്നതാണെന്നും ഇത് സൗദി അറേബ്യ വച്ച ചില നിയന്ത്രണങ്ങള്‍ കാരണമാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. എന്നാല്‍, ഈ വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജിന് അപേക്ഷിക്കുന്നതിന് അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018-22 വര്‍ഷത്തേക്കുള്ള ഹജ്ജ് മാര്‍ഗനിര്‍ദേശത്തില്‍ ഇതുസംബന്ധിച്ച് മാറ്റം വരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലുകള്‍ മുറിക്കപ്പെട്ടവര്‍, മുടന്തുള്ളവര്‍, പോളിയോ ബാധിച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കു ഹജ്ജിനു യോഗ്യതയുണ്ടാവില്ലെന്ന മാര്‍ഗനിര്‍ദേശം ഒഴിവാക്കണമെന്നാണ് എന്‍പിആര്‍ഡി നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഹജ്ജ് മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥകള്‍ 2016ലെ അംഗപരിമിതരുടെ അവകാശങ്ങള്‍ക്കുള്ള നിയമങ്ങളുടെ ലംഘനമാണെന്നാണ് സംഘടന ചൂണ്ടിക്കാണിച്ചിരുന്നത്. അംഗപരിമിതര്‍ ഹജ്ജിനെത്തുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്പ്പെടുത്തിയിട്ടില്ലെന്നിരിക്കെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗപരിമിതരോട് വിവേചനം കാണിക്കുന്നതെന്നാണ് സംഘടന ആരോപിച്ചിരുന്നത്.
ശാരീരിക-മാനസിക പ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് ഹജ്ജിന് അപേക്ഷിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശം കഴിഞ്ഞ 60 വര്‍ഷമായി തുടരുന്നതാണെന്നും ഇത് സൗദി അറേബ്യ വച്ച ചില നിയന്ത്രണങ്ങള്‍ കാരണമാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. എന്നാല്‍, ഈ വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജിന് അപേക്ഷിക്കുന്നതിന് അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018-22 വര്‍ഷത്തേക്കുള്ള ഹജ്ജ് മാര്‍ഗനിര്‍ദേശത്തില്‍ ഇതുസംബന്ധിച്ച് മാറ്റം വരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലുകള്‍ മുറിക്കപ്പെട്ടവര്‍, മുടന്തുള്ളവര്‍, പോളിയോ ബാധിച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കു ഹജ്ജിനു യോഗ്യതയുണ്ടാവില്ലെന്ന മാര്‍ഗനിര്‍ദേശം ഒഴിവാക്കണമെന്നാണ് എന്‍പിആര്‍ഡി നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഹജ്ജ് മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥകള്‍ 2016ലെ അംഗപരിമിതരുടെ അവകാശങ്ങള്‍ക്കുള്ള നിയമങ്ങളുടെ ലംഘനമാണെന്നാണ് സംഘടന ചൂണ്ടിക്കാണിച്ചിരുന്നത്. അംഗപരിമിതര്‍ ഹജ്ജിനെത്തുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്പ്പെടുത്തിയിട്ടില്ലെന്നിരിക്കെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗപരിമിതരോട് വിവേചനം കാണിക്കുന്നതെന്നാണ് സംഘടന ആരോപിച്ചിരുന്നത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT