Latest News

ഹോട്ട്പാക്ക് ദുബയില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്ലാന്റ് തുറക്കുന്നു

ഹോട്ട്പാക്ക് ദുബയില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്ലാന്റ് തുറക്കുന്നു
X

ദുബയ്: ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളിലെ ആഗോള ലീഡറായ ഹോട്ട്പാക്ക് ഗ്‌ളോബല്‍ ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ഐപി) ഏറ്റവും വലിയ മാനുഫാക്ചറിംഗ് പ്ലാന്റ് തുറക്കുന്നു. ഇതിലേക്കായി 250 മില്യന്‍ ദിര്‍ഹം നിക്ഷേപിച്ചെന്ന് പ്രഖ്യാപിച്ച കമ്പനി, 2030 ഓടെ ഫുഡ് പാക്കേജിംഗില്‍ ഗ്‌ളോബല്‍ ബ്രാന്റ് ലീഡറാവാനുള്ള ഹോട്ട്പാക്ക് ഗ്‌ളോബലിന്റെ ദര്‍ശനമനുസരിച്ചുള്ള പ്രധാന ചുവടുവെപ്പാണിതെന്നും വ്യക്തമാക്കി. ഈ മാനുഫാക്ചറിംഗ് പഌന്റില്‍ ഹോട്ട്പാക്കിന്റെ ഉയര്‍ന്ന പെര്‍ഫോമന്‍സുള്ളതും സുസ്ഥിരവുമായ പിഇടി (പോളി എഥ്‌ലീന്‍ ട്രെഫ്തലേറ്റ്) പാക്കേജിംഗ് ഉല്‍പനങ്ങളാണ് നിര്‍മിക്കുക. നിര്‍മാണം, ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, വിപണനം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കേന്ദ്രമായി ഇവിടം ഇനി മാറുന്നതാണ്.

മലിനീകരണം കുറക്കാനുള്ള പരിസ്ഥിതി സൗഹൃദ പ്രതിജ്ഞ പാലിച്ച്, പഌന്റ് തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമായിരിക്കുമെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. ഹോട്ട്പാക്കിന്റെ വിവിധ വിഭാഗങ്ങളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവന്ന് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 500,000 ചതുശ്ര അടിയിലുള്ള ഈ സ്ഥാപനം ഉയര്‍ന്ന പെര്‍ഫോമന്‍സും സുസ്ഥിര പിഇടി പാക്കേജിംഗുമുള്ള ഉല്‍പന്നങ്ങളുടെ വണ്‍ സ്‌റ്റോപ് ഷോപ്പാകും. 35,000 പാലറ്റ് സ്‌റ്റോറേജ് സൗകര്യമുള്ള വലിയ വെയര്‍ഹൗസിനൊപ്പം തങ്ങളുടെ കയറ്റുമതി കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ അതിന്റെ മുന്‍നിര സ്ഥാനത്തിന് ശക്തമായ പിന്തുണയാവാന്‍ എന്‍ഐപിയിലെ ഹോട്ട്പാക്കിന്റെ മാനുഫാക്ചറിംഗ് പഌന്റ് ഗണ്യമായ സംഭാവന നല്‍കുമെന്ന് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക് തലവന്‍ അബ്ദുല്ല അല്‍ ജസ്മി അഭിപ്രായപ്പെട്ടു. ഹോട്ട്പാക്ക് പഌന്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമായ സാങ്കേതിക പുരോഗതിയെ കുറിച്ച് വിശദീകരിക്കവേ, ഹോട്ട്പാക്ക് എന്‍ഐപി പഌന്റ് ഒരു സാങ്കേതിക വിസ്മയമാണെന്നും, അത് അത്യാധുനിക എക്‌സ്ട്രൂഷന്‍, തെര്‍മോഫോമിംഗ്, പ്രിന്റിംഗ് മെഷീനുകള്‍ എന്നിവ പ്രദാനം ചെയ്യുന്ന ലോകത്തിലെ മുന്‍നിര എക്യുപ്‌ന്റെ് ദാതാക്കളാണെന്നും ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു. റോബോട്ടിക് പാക്കേജിംഗ് സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് റോള്‍ ഹാന്‍ഡ്‌ലിംഗ് സിസ്റ്റംസ്, വെണ്ടര്‍ ന്യൂട്രല്‍ ആര്‍കൈവ്‌സ് എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് വെയര്‍ഹൗസ് വസ്തുക്കള്‍ കൈകാര്യം ചെയ്യാനായി പ്രക്രിയകളുടെ സമ്പൂര്‍ണ ഓട്ടോമേഷന്‍ ഈ പഌന്റ് വിജയകരമായി കൈവരിച്ചിരിക്കുന്നു അദ്ദേഹം വിശദീകരിച്ചു.

വിപണിയില്‍ ലഭ്യമായ പരമ്പരാഗത ഫുഡ് പാക്കേജിംഗ് ഫോര്‍മുലകളെ അപേക്ഷിച്ച് ആഗോള ഉപയോക്താക്കള്‍ക്ക് സുസ്ഥിര സൊല്യൂഷനുകള്‍ എത്തിക്കാന്‍ പുതിയ എന്‍ഐപി പഌന്റ് തങ്ങളെ പ്രാപ്തരാക്കുമെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് ടെക്‌നികല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി അഭിപ്രായപ്പെട്ടു. 100 ഡിഗ്രി താപനില പ്രതിരോധിക്കാന്‍ ശേഷിയുള്ള തെര്‍മല്‍ റെസിസ്റ്റന്റ് പിഇടി കപ്പുകള്‍ കംപ്രസ്ഡ് പിഇടി ലൈറ്റ് പുറത്തിറക്കാന്‍ ഹോട്ട്പാക്ക് സജ്ജമാണ്. ഹോട്ട്പാക്ക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര്‍ ആന്റ് ഡി) ടീം തുടര്‍ച്ചയായി പുതിയ പ്രൊജക്ടുകള്‍ക്കായി ഉറ്റു നോക്കുന്നു. ആഗോള തലത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സംഭവ വികാസങ്ങളും സംയോജിപ്പിക്കുന്നതിന് പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആഗോള തലത്തില്‍ പ്രകടമാകുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സംഭവ വികാസങ്ങളും സംയോജിപ്പിക്കാന്‍ ഓഹരി ഉടമകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിനോദ സഞ്ചാര വകുപ്പിന്റെ (ഡിഇടി) വ്യാപാര പ്രോല്‍സാഹന സ്ഥാപനമായ ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് ഈയിടെ അംഗീകരിച്ച സ്ഥാപനമാണ് ഹോട്ട്പാക്ക് ഗ്‌ളോബല്‍. എന്‍ഐപി സൗകര്യം ഹോട്ട്പാക്കിന്റെ ലോജിസ്റ്റിക്‌സ് ശേഷി കൂടുതല്‍ വര്‍ധിപ്പിക്കുകയും അതിന്റെ കയറ്റുമതി വളര്‍ച്ചാ തന്ത്രത്തിന് വലിയ ഉത്തേജനം പകരുകയും ചെയ്യും.

കമ്പനിയുടെ പുതിയ ആഗോള കാഴ്ചപ്പാടിലെ ഏറ്റവും പുതിയ നീക്കമാണിത്. ഏറ്റവുമൊടുവില്‍ കടലാസുല്‍പന്നങ്ങള്‍ നിര്‍മിക്കാനായി ഖത്തറിലെ ദോഹയില്‍ ഒരു മാനുഫാക്ചറിംഗ് പഌന്റ് തുറന്നിട്ടുണ്ട്. ഇതു കൂടാതെ, എല്ലാ ജിസിസി രാജ്യങ്ങളിലേക്കും കമ്പനി ഇകൊമേഴ്‌സ് സ്‌റ്റോറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ ശക്തമായ പ്രവര്‍ത്തന തന്ത്രത്തിന്റെ ഭാഗമായി ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ അനേകം സെയില്‍സ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സപ്‌ളൈ ചെയിന്‍ ഒപ്റ്റിമൈസേഷനില്‍ ശ്രദ്ധ നല്‍കി മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ വികസനം തുടരും.



Next Story

RELATED STORIES

Share it